Thursday, October 13, 2011

ഇല കൊഴിഞ്ഞ മരവും പറന്നകലുന്ന മരംകൊത്തിയും

ഇല കൊഴിഞ്ഞ മരവും പറന്നകലുന്ന മരംകൊത്തിയും  


ഇലപൊഴിഞ്ഞത് കൊണ്ടാണല്ലോ 
കിഴവന്‍ മരമെന്ന ബഹുമതി 
എനിയ്ക്ക് ചാര്‍ത്തിത്തന്നത്.
എനിയ്ക്ക് പരാതിയില്ലതെല്ലും
നിങ്ങളെന്റെ തണലില്‍ കുറെയേറെ 
കിടന്നു മയങ്ങയതല്ലേ.

ഇപ്പോള്‍ വല്ലപ്പോഴും 
ഒരു മരംകൊത്തി മാത്രം 
വല്ലപ്പോഴും എന്റെ ചില്ലകളില്‍ 
വെയിലേറ്റിരുന്നു കൊത്തിയും ചേണ്ടിയും 
ഞാന്‍ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് 
സാക്ഷ്യപത്രം കുറിയ്ക്കുന്നു.

നിങ്ങളാകട്ടെ ഇപ്പോഴും
വര്‍ത്തമാനത്തില്‍ ചവിട്ടിനിന്നു 
ഭൂതകാലപ്പെരുമയില്‍
ഊറ്റം കൊള്ളുകയും ഇല പോയ 
ഇന്നിലേക്ക്‌ കണ്ണയയ്ക്കാതെ 
ആസന്നമരണനായ തായ്ത്തടിയെ
വാരിപ്പുണര്‍ന്നു കോള്‍മയിര്‍ കൊള്ളുന്നു.

അപ്പോഴും ആ ചെങ്കുപ്പായമിട്ട
മരംകൊത്തി ഒരു വിണ്ണകലത്തില്‍
പറന്നലയുന്നത് തിമിരക്കഴ്ചകളില്‍
തെളിഞ്ഞതേയില്ല ...

തുറക്കാത്ത കണ്ണുകളില്‍ നുരഞ്ഞുയരുന്ന 
അധികാരലഹരിയില്‍ 
തന്നിലേയ്ക്കു ചുരുങ്ങുന്ന 
കാഴ്ച്ചവെട്ടം മാത്രം 
മുറുകെപ്പിടിച്ചു  നിങ്ങള്‍......
========================13-10-2011  
    

No comments: