Sunday, May 11, 2014

വീടിനെ വ്യാഖ്യാനിയ്ക്കുമ്പോള്‍




വീടിനെ വ്യാഖ്യാനിയ്ക്കുമ്പോള്‍


പുറത്തു പോകുമ്പോഴൊക്കെ
എപ്പോള്‍ തിരിച്ചെത്തുമെന്ന്
ചോദിയ്ക്കാതെ തന്നെ
വഴിക്കണ്ണുമായി കാത്തിരിയ്ക്കും.

തിരിച്ചെത്തിയാല്‍ കൂടെ നടന്നു
പായാരങ്ങള്‍ ആയിരം നിരത്തും
ചിലപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍
യാത്രാതടാസം തീര്‍ക്കും, പിന്നെയവ
കണ്ണിലൂടെ തുള്ളികളായി
ഒഴുകിയിറങ്ങും
മുണ്ടിന്‍റെ കോന്തലകൊണ്ടു
കണ്ണു തുടച്ചു
അടുക്കളയുടെ പുകയുന്ന
പങ്കപ്പാടുകളിലെയ്ക്ക്
ഊളിയിട്ടു നീങ്ങും.

കറിയ്ക്കരിയുംപോഴും
പാത്രം കഴുകുമ്പോഴും
ചപ്പിലക്കിളികളെപ്പോലെ
ചിലയ്ക്കുന്നുണ്ടാകും
കുട്ടികളുടെ ഫീസ്,
പലചരക്കുകടയിലെ പറ്റ്,
പത്രക്കാരന്റെ,
പാലുകാരന്റെ,
വീട്ടുവാടക,
പട്ടിക തീരുമ്പോഴേയ്ക്കും
അത്താഴം കഴിയും.
എങ്കിലും, എന്റെ ലാവശത്തെ
ഇളംചൂടില്‍ മുഖം ചേര്‍ത്തു മയങ്ങുമ്പോള്‍
മുഖത്തു ഒരു ശാന്തത
പൂത്തു നില്‍ക്കുന്നുണ്ടാകും.

എത്ര വൈകി ഉറങ്ങിയാലും
പുലര്‍ച്ചെ നാലരയ്ക്ക് അടുക്കളയിലെ
പാത്രങ്ങള്‍ ഒച്ചയുണ്ടാക്കും.
അടുപ്പു പുകയാന്‍ തുടങ്ങും
ദിനസരികള്‍ മാറാതെ
എല്ലാം ആവര്‍ത്തിയ്ക്കും.

ഞാനും അതുപോലെ
ഒരു മാറ്റവുമില്ല.

നാട്ടില്‍ എന്ത് നടന്നാലെന്തു?
നിര്‍ഗ്ഗുണ പരബ്രഹ്മം

ഓ എന്റെയൊരു മറവി
പുലര്‍കാലസ്വപ്നം
പുറത്തു പറയരുതെന്നാ

ഈ ഏഴാംനിലയിലെ പെട്ടിവീട്
ആരെയും കാത്തിരിയ്ക്കുന്നില്ല
ആരോടും വിധേയത്വവും.........
========================CNKumar.

No comments: