Monday, May 30, 2011

കല്യാണസൌഗന്ധികം


കല്യാണസൌഗന്ധികം

ദ്രൗപതി,
കാത്തിരിക്കുകയാണ്
ഭീമനെ,
നിങ്ങള്‍ കരുതും
കല്യാണസൌഗന്ധികം തേടി 
പോയതാണെന്ന്,
നൂറ്റാണ്ടിലെ
വലിയ വങ്കത്തം.
രതിമൂര്‍ച്ചയില്‍
കാതില്‍പ്പറഞ്ഞത്‌
വൈരക്കഴുത്താരം.
പാവം ഭീമന്‍,
അരിവെപ്പിന്റെ
സാക്ഷ്യപത്രവുമായി
മണപ്പുറത്തേയ്ക്ക്  പോയതാണ്,
മുടിഞ്ഞ പലിശക്കാരന്‍ ഹനുമാന്‍
എപ്പോഴും വഴിമുടക്കിയാണല്ലോ.
ദ്രൗപതിയേറെക്കൊതിച്ചതല്ലേ,
ഒപ്പിച്ചു കൊടുത്തില്ലെങ്കില്‍
താന്‍ പിന്നെ ആണായിട്ട്.......?
കുബേരന്റെ സ്വര്‍ണക്കട
കുറെ വലുതാണെന്ന്
വിരാടരാജ്ഞി  കൊഞ്ചിപ്പറഞ്ഞു പോലും.
പിന്നെ പായാരത്തോട്‌ പായാരം.
താന്‍ ആണല്ല പോലും.
മാലിനിയ്ക്ക് 
താനെന്നും രണ്ടാമനല്ലേ.
ഹനുമാന്‍ കൊടുത്ത കടക്കാശുമായി
കുബേരന്റെ സ്വര്‍ണക്കടയിലേയ്ക്കു  
നടക്കുമ്പോള്‍ ഭീമന്റെ വലതുകാല്‍
ഒരു മരക്കുറ്റിയില്‍ തട്ടി.
കഷ്ടകാലം...
വൈരക്കല്ലിന്റെ മാസ്മര പ്രഭയില്‍
ഭീമന്‍ വെന്തുരുകി,
പലിശക്കെണിയില്‍ നിന്നും
പുറത്തു വരാനാകാതെ...........
=================================CNKumar

No comments: